വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, November 24, 2010

കവിത പെയ്തിറങ്ങുന്ന തീ മരച്ചില്ലകളില്‍

നാനൃഷി കവിരിത്യുകം ഷിച്ചകില ദർശനാത:
(ഋഷിയല്ലാത്തവൻ കവിയല്ല,ജീവിത തത്വം ദർശിക്കുന്നവനാണ്‌ ഋഷി)
കാവ്യകൗതുകത്തിൽ ഭടതൗതൻ പറയുന്നു.

മനുഷ്യ സ്നേഹത്തിന്റെ അടിസ്ഥാനമായ കാരണങ്ങൾ പലതാണ്.എന്നാൽ മനുഷ്യരാശിയുടെ ഉത്കണ്ഠയും വേദനയും പങ്കുവയ്ക്കാൻ അധികമാർക്കും കഴിയാറില്ല.കവിതയിൽ തന്നെ അന്വേഷിക്കുവാൻ കവി ശ്രദ്ധിക്കണം അപ്പോൾ മാത്രമെ തനിക്ക്‌ ചുറ്റുമുള്ള സഹജിവികളുടെ കണ്ണീരിന്റെ ഉപ്പ്‌ തന്നെയാണ് തന്റെയും എന്നയാൾ തിരിച്ചറിയു.

ഭാവിയ്‌ കുറിച്ച്‌ ഒരു തുണ്ട്‌ പ്രതീക്ഷയും ബാക്കിയില്ലത്ത സമകാലീക മലയാളിയുടെ ചെവിയിൽ കുറഞ്ഞ ശബ്ദത്തിൽ ലാളിത്യമാർന്ന വരികളിലൂടെ,"തീമരചില്ലകൾ"എന്ന കവിതാസമഹാരത്തിലൂടെ സുധി പുത്തൻ വേലിക്കര സംവേദിക്കുന്നു.

ഒരു കടൽ പോലെ ചിലപ്പൊൾ ശാന്തമായും മറ്റുചിലപ്പൊൾ ഇളകി മറിഞ്ഞും വിവിധ ഭാവങ്ങളുടെ കാവ്യരസങ്ങൾ വായനക്കാരുമായി ഈ കൃതി പങ്കിടുന്നു.ആ ചിന്തകൾക്ക്‌ സംഗിതമുണ്ടെന്ന് ഇതിലെ വരികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭാഷയുടെ ചാരുതയും ആവാഹനശേഷിയും സുധിയിൽ എടുത്തുപറയേണ്ട പ്രത്യേകതയാണ്."കണ്ണുകൾ"എന്ന കവിത നോക്കുക,ജീവിതം അഭിമുഖികരിക്കപെടുന്ന വിവരണാതീതമായ മുഹൂർത്തങ്ങളെ സ്പ്തനാഡിയും നീറിപുകയുന്ന ജീവിതമാപിനിയിലെ രസതുള്ളികൊണ്ട്‌ അളന്നു തിട്ടപെടുത്തുന്നു.
ജീവിതവും കവിയും നേർക്കുനേരെയിരുന്ന് ചതുരംഗം കളിക്കുന്ന കാഴ്ച്ചാനുഭുതി കാണിച്ചുതരും പ്രതിസന്ധിയുടെ മുഹൂർത്തങ്ങളിൽ ആടിയുലഞ്ഞു പോകുന്ന ഈ ജീവിത നൗക.
"കണ്ണടച്ചു തുർക്കുവാൻ മാത്രം
കണ്ണുപൂട്ടിയിരിക്കന്നവർക്കു
പോലും കാണാം"

മലയാളിയുടേ കാലിക ജീവിതത്തിന്റെ ഒരു പരിഛേദമാണ് "ജന്മം"എന്ന കവിത.പാഴകുന്ന ഒരു ജ്ന്മഠിന്റെ നേരിയ ഞരക്കം വരികളിലൂടെ കേൾക്കാം.

"ചത്തമീനിന്റെ കണ്ണുപോൽ നമ്മെ
ഉറ്റു നോക്കി കിടക്കും വെയിലോ"

കവിത സ്വയം ജനിക്കുകയാണെന്നതിന് ഈ രണ്ടു വരികൾ തന്നെ തെളിവ്‌.എന്താണ് ഈ ലോകത്ത്‌ നാം ജിവിക്കുന്നതിന് ഉൾപ്രേരകമായിട്ടുള്ളത്‌ ആർക്കും ഉത്തരമില്ല.ഒരു ചിരിപോലും രക്തബന്ധങ്ങൾ തമ്മിൽ പൊലുമില്ലാത്ത വികാരരഹിതമായ ഭൂമിയിലെ ഒരാളുടെ കൈകൾ മാത്രമല്ല രക്തം പോലും തണുത്ത്‌ ഉറഞ്ഞിരിക്കും.

"എന്തു നമ്മെ ജീവിപ്പിക്കുന്നു
എന്തെന്നു...നമ്മെ...ജീവിപ്പിക്കുന്നു"

അതെ,സ്വന്തം നെഞ്ചിലേയ്ക്ക്‌ വിരൽ ചൂണ്ടി കവി ജന്മത്തിന്റെ അവസാനത്തെ രണ്ടു വരിയിൽ ചോദിക്കുന്നത്‌ നാം ആയിരം വട്ടം ചോദിക്കണം.
പുക്കാതെ നിൽക്കും കടുകു പാടങ്ങളിൽ
വീർപ്പുകൊണ്ടുള്ളും ശിരസ്സും മറച്ചവർ
കാത്തുനിൽക്കുന്നു കിടാങ്ങളെ"

"പ്രതിമ"യെന്ന കവിതയിലെ വരികളല്ലയിത്‌ മറിച്ച്‌ എവിടെയോ കാണുകയും പിന്നിട്ട വിസ്മൃതിലാഴുകയും ചെയ്ത ജീവിതത്തിന്റെ ഏടുകളിൽ കാലം കൊറിയിട്ട ചില രേഖാചിത്രങ്ങൾ.ഇവ ന്മ്മോട്‌ സം സാരിക്കുന്നു,ഒരു മറയുമില്ലാതെ.വിരൽചൂണ്ടി കുറ്റപെടുത്തുന്നു, ഒരു മയവും ഇല്ലാതെ.പിന്നെ ജ്ന്മാന്തരങ്ങളിലേക്ക്‌ നീളുന്ന ചോദ്യങ്ങൾ എറിയുന്നു.

"മർത്യ വാത്മീകങ്ങൾ,പാതിയും
തൻ തല പൊട്ടിപ്പിളർക്കുന്നു"

ഇവിടെ നാം ശൈശവം മുതൽ വാത്മീകം സ്വയം എടുത്തണിയുകയാണ് ബോധപൂർവ്വം തന്നെ.
ഒറ്റായ്ക്കാവുന്ന അവസ്ഥയുടെ,ഭ്രാന്തമായ നിമിഷങ്ങളുടെ ചിത്രികരണമാണ് "ഒറ്റ"യെന്ന കവിതയിൽ കാണുന്നത്‌.താനൊറ്റയ്ക്കാണെന്ന് ബോധ്യമാവും നിമിഷം പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന വൈകല്യം നേരിടും.കാഴ്ചകൾക്കും ശബ്ദങ്ങൾക്കും മാറ്റം അനുഭവപെടും.പിന്നെ ഭ്രാന്തുപിടിപ്പിക്കുന്ന നിമിഷങ്ങളുടെ നടുവിൽ ശിരോലിഖിതങ്ങളെ പഴിച്ച്‌ നിശബ്ദമായി കിഴടങ്ങുന്ന മനുഷ്യന്റെ അവസ്ഥ.

"നിലയറ്റ
കാണാക്കയത്തിലേയ്ക്കോ.....
കനൽ മെത്തയോ
കാരുണ്യമോ കാത്തിരിക്കുന്നതപ്പുറം"

"ചുവടുകൾ" എന്ന കവിതയിലെ വരികൾ നോക്കുക.
"ഈ മൗനമുടയ്ക്കരുത്‌
അടങ്ങിയ അലകടലിന്റെ ഉയരാത്ത
നിലവിളിയാണതിൽ"

എല്ലാം വിലക്കുന്ന വരികൾ മാത്രമാണിതിൽ അതിന്റെ കാരണങ്ങൾ അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.അഗ്നിയാളുന്ന അക്ഷരങ്ങൾ കണ്ണിചേർത്ത്‌ വയ്ക്കുകയാണിതിൽ.അക്ഷരങ്ങളുടെ ചൂട്‌ തീർച്ചയായും നമുക്ക്‌ അനുഭവപെടും ഈ വരികൾ വായിക്കുമ്പോൾ.

"ഇനി കവിത വായിക്കരുത്‌
ചിതയാളിയ നെഞ്ചിലെ ഇണങ്ങാത്ത
വിലങ്ങുകളുടെ തീപ്പെട്ട ഇന്നലകളും
ഇന്നുമാണതിൽ"

സാമുഹികബന്ധം നഷ്ടപെട്ടവർക്ക്‌ ഇവിടം സ്വർഗമാണ്.ചുറ്റുമുള്ളവ എരിഞ്ഞടങ്ങിയാലും താൻ സുരക്ഷിതാനണെന്നവർ വിശ്വസിക്കുന്നു.സമൂഹത്തിന്റെ പുറംമ്പോക്കുകളിൽ ഒളിച്ചു കഴിയുന്നവരാണിവർ,അവരാണ് "ആധുനികതയും കഴിഞ്ഞ്‌"എന്ന കവിതയിലെ വിഷയം.

"ചില്ലു കൂട്ടിലെ മത്സ്യം ചിരിച്ചു
പുഴവറ്റാം...ഇല്ലപകടമൊന്നും
എന്റെയി കൊട്ടാരത്തിൽ"

"സ്മരണസുഖം"എന്ന കവിതയിൽ രണ്ട്‌ പാഠങ്ങളുണ്ട്‌.ഗൃഹാതുരത്വത്തെ വിരൽ തൊട്ടുണർത്തുന്ന ഒരു കവിതയാണിത്‌.മഴയിഴകൊണ്ട്‌ നെയ്ത ഇ കവിത പലതും ഓർമ്മപ്പെടുത്തുന്നു.കവിതയിലെ രണ്ടാം പാഠത്തിലും മഴയുണ്ട്‌.
പക്ഷെ മുൻപാഠത്തിലെ ഇലകുടയ്ക്ക്‌ പകരം കലികാല ജീവിതം വരച്ചിട്ടിരിക്കുന്നു.എങ്കിലും സ്മരണസുഖം അയവിറക്കാൻ പഴയ ബാല്യകൗമാര ജീവിതമാത്രം.
ഹൃദയമില്ലാത്തൊരു സമുഹത്തിന്റെ നഹ്ടങ്ങളുടെ കഥ"നഗരവൃക്ഷം'എന്ന കവിതയിൽ.ഈ കവിത വളരെ ആഴ്ത്തിൽ നമ്മെ ബോധ്യപെടുത്തുന്ന ചില സത്യങ്ങളുണ്ട്‌.നഗരം അധിനിവേശം നടത്തിയ പഴയ ഗ്രാമങ്ങൾ.
ഇവിടെ ഇപ്പൊൾ ബാക്കിയാകുന്നത്‌.

"ജീവിത ശിൽപ്പത്തിന്റ്ര്‌ ശിരസ്സിലേയ്ക്ക്‌
വിഹബീജങ്ങൾ കാഷ്ഠിക്കുന്ന
ഗ്രാമവൃക്ഷത്തിലെ കുയിലുകൾ മാത്രം"


"ഫണം"എന്ന കവിത ഫണം വിടർത്തി നമുക്ക്‌ നേരെ ചീറീയടുക്കുമ്പോൾ അവിശ്വനിയതകൾ കൊണ്ട്‌ തീർത്തലോകത്തെ നല്ല ഹൃദയത്തിനുടമകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആകെ തുകയണ്‌ ഫണം.വിഷമില്ലത്തവയെ തല്ലി കൊന്ന്‌ നാം അട്ടഹസിക്കും.


"അപ്പൊഴും വളൃന്നു മുറ്റിയ... തഴച്ച
പുല്ലിനടിയിൽ
രാജസർപ്പങ്ങൾ സുരക്ഷിതമായിരുന്നു.
ഈ രാജ സർപ്പങ്ങൾ തീർച്ചയായും നമ്മൾ തന്നെ.
"വഴിതെറ്റി വന്ന വയസ്സനെ
പടിയിറക്കി വിട്ട ശേഷം
മുറിയടച്ചിരുന്ന് നാം ചിരിച്ചുവല്ലോ"

"നാട്ടുവിശേഷം" എന്ന കവിതയിൽ ഒരു കൃത്രിമത്വവുംആർക്കും ദർശിക്കാൻ കഴിയില്ല .കാൽപ്പനികതയെയും യാഥാർത്ഥ്യത്തെയുംവേർ പിരിച്ച്‌ എഴുതുന്നത്‌ ഒരു കഴിവു തന്നെയാണ്‌.ഇങ്ങിനെയുള്ള അനേകം കവിതകൾ ഈ പുസ്തകത്തിലുണ്ട്‌.പല വരികളിലേയും വൈകാരികതയുടേ തീവ്രതയളക്കാൻ കഴിയാതെ നാം നിരാശപെടും.
പലപ്പൊഴും ശീർഷകങ്ങളിൽ രക്തം കിനിയുന്നത്‌ നമുക്ക്‌ കാണാം. ചാഞ്ഞുപെയ്യുന്ന കവിതകൾക്ക്‌ മീതെ മുറിവേറ്റ ശീർഷകങ്ങളെന്ന വരികൾ സുധിയിലെ ഭാഷയിലെ വഴക്കം നമ്മെ അറിയിക്കുന്നു.കവിതയെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങൾ ആയി അനുവാചകൻ മാറുകയും പുറം ലോകത്തിലെ അനിഷ്ഠങ്ങളോട്‌ കലഹിക്കാൻ തയ്യാറെടുക്കുകയും ചെയ്യും ഉറപ്പ്‌........
അത്മാവിഷ്ക്കാരമായ രചനകളാണിതിൽ ഏറെയും,അതുകൊണ്ടു തന്നെ പ്രധിരോധത്തിനാണ് മുൻ ഗണനയും.കാൽപ്പനികതയുടെ ധാരമുറിയാത്ത വാക്യങ്ങളിലൂടെ ധ്വനിസാന്ദ്രമായകവിതകളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണിതിൽ.ഗ്രാമ സംസ്കൃതി അടയാളപെടുത്തുന്ന വരികളിൽ കവിയുടെ മൗലികതയുടെ ശക്തി തെളിഞ്ഞു കാണം.
ഇന്നുകളുടെയും നാളെകളുടെയും ആശങ്കകൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന "തീമര ചില്ലകൾ"ഭാഷയും സംഗീതവും കൊണ്ട്‌ സമ്പുഷ്ടമായത്‌ കൊണ്ട്‌ തന്നെ പുതിയ ഒരു വായനാനുഭവം നൽകും തീർച്ച..........

ആശാമോന്‍ കൊടുങ്ങല്ലൂര്‍
ബ്ലോഗ്‌: ലതാന്തം

Tuesday, November 23, 2010

വൈക്കം മുഹമ്മദ്‌ ബഷീര്‍

വൈക്കത്തടുത്തു തലയോലപറമ്പില്‍ 1910  ജനുവരി 21 നു ജനിച്ചു .സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം വരിച്ചു .ഹൈസ്കൂള്‍ വിദ്യഭാസത്തോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു ബോംബൈയിലും പൂനയിലും ബാംഗ്ലൂരിലും ഗോവയിലും ലാഹോറിലും കറാച്ചിയിലും അടക്കം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു അനേകം ജോലികള്‍ ചെയ്തു സഞ്ചാരിയായി.
1958 ല്‍ ഫാബിയെ വിവാഹം കഴിച്ചു . ബേപ്പൂരില്‍ താമസം ആക്കി. 1994 ജൂലൈ 5 നു അന്തരിച്ചു
കഥാകൃത്ത് നോവലിസ്റ്റ് എന്നീ മേഖലകളില്‍ അതുല്യമായ കഴിവ് പുലര്‍ത്തിയ പ്രതിഭയായിരുന്നു ബഷീര്‍. നമ്മുടെ  ജീവിത സാഹചര്യങ്ങളെ ലളിതമായ ഭാഷയില്‍ ആവിഷ്ക്കരിക്കുകയും അത് വഴി തീവ്രമായ ജീവിത ദര്‍ശനങ്ങളെ ലഘൂകരിച്ചു നര്‍മത്തില്‍ പൊതിഞ്ഞു ആവിഷരിക്കുന്ന ബഷീറിയന്‍ രീതി മലയാള മനസുകളെ കീഴടക്കി
ബാല്യ കാല സഖിയും പാത്തുമ്മയുടെ ആടും ന്‍റെപ്പുപ്പക്കൊരു ആനെണ്ടാര്‍ന്നു, മതിലുകള്‍, പ്രേമലേഖനം തുടങ്ങിയവ എല്ലാം സംവേദിച്ചത് വായനക്കാരുടെ ഹൃദയങ്ങളുമായാണ്.

ഞാന്‍ കഥാപാത്രമായി വരുന്ന കഥകള്‍ ബഷീറോളം മലയാളത്തിലെ ആരും എഴുതിയിട്ടില്ല .എന്റെ കഥകള്‍ ധാരാളം കേള്‍പ്പിച്ചത്കൊണ്ടാണോ അദ്ദേഹം നമ്മുടെ സ്വന്തക്കാരനാവുന്നത് ?ഈ 'ഞാന്‍ ' ഞാന്‍ തന്നെയാണെന്ന് നാമോരോരുത്തരും തിരിച്ചറിയുന്നിടത്താണ് നമുക്കദ്ദേഹവുമായി ആത്മബന്ധം ഉണ്ടാവുന്നത്. -അക്ബര്‍ കക്കട്ടില്‍ (സര്‍ഗ്ഗ സമീക്ഷ)

ഈ പ്രപഞ്ചത്തിലെ ഓരോ ചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നു ഓരോ രചനയിലൂടെയും ബഷീര്‍ നമുക്ക് കാട്ടിത്തന്നു. അത് കൊണ്ടു തന്നെ ആടും തേന്മാവും പഴുതാരയും മൂഖനും വരെ ബഷീര്‍ കഥകളിലെ കഥാപത്രങ്ങളായി.

പദ്മശ്രീ (1982 ) കേന്ദ്ര കേരള സാഹിത്യ അകാദമി ഫെല്ലോഷിപ്പുകള്‍ തുടങ്ങീ അനേകം ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്

പ്രധാന നോവലുകള്‍ :പ്രേമലേഖനം (1943 ) ബാല്യകാലസഖി (1944 ) ശബ്ദങ്ങള്‍(1947 ) ന്ടുപ്പുപ്പാക്കൊരാനെടാര്‍ന്ന്‍(1951 ), മരണത്തിന്റെ നിഴലില്‍ (1951 )മുച്ചീട്ട് കളിക്കാരന്റെ മകള്‍ (1951 )സ്ഥലത്തെ പ്രധാന ദിവ്യന്‍ (1953 ) ആനവാരിയും പൊന്‍കുരിശും(1953 )ജീവിത നിഴല്‍ പാടുകള്‍ (1954 )പാത്തുമ്മയുടെ ആട് (1959 ) മതിലുകള്‍ (1965 ) താര സ്പെഷ്യല്‍സ്(1968 ) മന്ത്രികപൂച്ച(1968 ) അനുരാഗത്തിന്റെ ദിനങ്ങള്‍ (1983 )
ചെറുകഥ: ജന്മദിനം,വിഡ്ഢികളുടെ സ്വര്‍ഗം , വിശ്വവിഖ്യാതമായ മൂക്ക് , പാവപ്പെട്ടവരുടെ വേശ്യ,ഒരു ഭഗവദ് ഗീതയും കുറെ മുലകളും, ആനപൂട, ഭൂമിയുടെ അവകാശികള്‍

നാടകം : കഥാ ബീജം
ആത്മകഥ: ഓര്‍മയുടെ അറകള്‍
തിരക്കഥ :  ഭാര്‍ഗവീനിലയം

Wednesday, November 17, 2010

ചങ്ങമ്പുഴ കൃഷ്ണപിള്ള


ജനനം 1911  ഒക്ടോബര്‍ 10  ഇടപ്പള്ളിയില്‍
ആദ്യ കാവ്യാ സമാഹാരം ബാഷ്പാഞ്ചലി ആണ്. ഉറ്റ സുഹൃത്തായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്ന് എഴുതിയ കാവ്യമായ രമണന്‍ മലയാളത്തിലെ എക്കാലത്തെയും വായിക്കപെട്ട കാവ്യങ്ങളില്‍ ഒന്നായി.പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗ സുധ,അസ്ഥിയുടെ പൂക്കള്‍,മയൂഖമാല, ഹേമന്ദ ചന്ദ്രിക,തിലോത്തമ, മോഹിനി, രക്തപുഷ്പങ്ങള്‍, സങ്കല്പ കാന്തി എന്നിങ്ങനെ നാല്പത്തിനാലോളം കവിത സമാഹാരങ്ങള്‍ എഴുതി.

1948 ജൂണ്‍ 17 ന്‌ അന്തരിച്ചു



അനുബന്ധം 
രമണന്‍ ഇവിടെ വായിക്കാം 
മറ്റു ചങ്ങമ്പുഴ രചനകളും വിക്കിഗ്രന്ഥശാലയിലുണ്ട്  
മാതൃഭൂമി സ്പെഷ്യല്‍ പേജ് 

കുമാരനാശാന്‍

1873  ഏപ്രില്‍ 12  ചിരയന്കീഴില്‍ കായിക്കരയില്‍ ജനനം. ശ്രീനാരായണ ഗുരുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.വിവേകാനന്ദ ചിന്തകള്‍ കുമാരനാശാനേ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.വീണപൂവ്‌, നളിനി, ചിന്താവിഷ്ടയായ സീത,ദുരവസ്ഥ, കരുണ, ചണ്ടാലഭിക്ഷുകി എന്നിവ പ്രധാന കൃതികള്‍ ആണ്. എ ആര്‍ രാജാ രാജാ വര്‍മയുടെ നിര്യാണത്തില്‍ വിലപിച്ചു കൊണ്ടു എഴുതിയ വിലാപ കാവ്യമാണ് പ്രരോദനം.
 
1924 ജനുവരി 16  തീയതി പല്ലനയാറ്റില്‍ സംഭവിച്ച  ബോട്ട് ദുരന്തത്തില്‍ പെട്ടു അന്തരിച്ചു

വള്ളത്തോള്‍ നാരായണമേനോന്‍



ജനനം :1878  ഒക്ടോബര്‍ 16
ജനനസ്ഥലം : പൊന്നാനിക്കടുത്ത്‌ ചേന്നര (മലപുറം ജില്ല )
കൃതികള്‍ : ചിത്രയോഗം (മഹാകാവ്യം)
സാഹിത്യമഞ്ജരി, കിളിക്കൊഞ്ചല്‍,ഭാരത സ്ത്രീകള്‍ താന്‍ ഭാവശുദ്ധി,രാധയുടെ കൃതാര്‍ത്ഥത,നാഗില, കാട്ടെലിയുടെ   കത്ത് ,ആ മോതിരം(കവിതകള്‍ )
ഗണപതി, ശിഷ്യനും മകനും, മഗ്ദലനമറിയം, കൊച്ചു സീത, അച്ഛനും മകളും, ബന്ധനസ്ഥനായ അനിരുദ്ധന്‍
ഋഗ്വേദം, മാതംഗലീല,മാര്‍ക്കണ്ടെയ പുരാണം എന്നിങ്ങനെ നിരവധി പരിഭാഷകള്‍ നടത്തി .
ആധുനിക കവിത്രയത്തില്‍ ശബ്ദ സുന്ദരനായി അറിയപ്പെട്ടിരുന്നു

1927  ല്‍ കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിനും അതിന്‍റെ വളര്‍ച്ചക്കും മുന്‍കൈ എടുത്തു . കേരള സാഹിത്യ അകടമിയുറെ ആദ്യത്തെ വൈസ്പ്രസിഡണ്ട്‌ ആയിരുന്നു
1958  മാര്‍ച്ച്‌ 13 ണ് അന്തരിച്ചു .