വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Monday, December 29, 2014

ആമു­ഖങ്ങളി­ലൊതു­ങ്ങാ­ത്ത കഥകൾ



സു­ഭാഷ് ചന്ദ്രൻ തന്റെ­ കഥകളി­ലൊ­ന്നിൽ സ്വപ്നത്തെ­ക്കു­റി­ച്ചൊ­രു­ നി­രീ­ക്ഷണം നടത്തു­ന്നത് ഇങ്ങനെ­യാണ് “കണ്ടു­കൊ­ണ്ടി­രി­ക്കെ­ യാ­ഥാ­ർ­ത്ഥ്യമാ­ണെ­ന്ന് വി­ശ്വസി­ച്ച്­പോ­കു­ന്ന ഒരു­ വ്യാ­ജയു­ക്തി­ ഏതു­ സ്വപ്നത്തി­നും സഹജമാ­യി­രി­ക്കും”. ഒരി­ക്കൽ വ്യാ­ജമോ­ അല്ലത്തതോ­ ആയ ഒരു­ യു­ക്തി­യിൽ നി­ങ്ങൾ ഒരു­ അനു­ഭവത്തി­നു­ള്ളിൽപെ­ടു­കയും അത് നി­ങ്ങളിൽ ഭ­ൗ­തി­കവും ഭ­ൗ­തി­കേ­തരവു­മാ­യ മാ­റ്റങ്ങൾ സൃ­ഷ്ടി­ക്കു­കയും ചെ­യ്തശേ­ഷം യു­ക്തി­യു­ടെ­ സാംഗത്യത്തെ­ക്കു­റി­ച്ച് അന്വേ­ഷി­ക്കു­ന്നതിൽ വലി­യ കാ­ര്യമു­ണ്ടെ­ന്നു­ തോ­ന്നു­ന്നി­ല്ല. ഉറക്കത്തിൽ സ്വപ്നം കണ്ട് കി­ടക്കയിൽ നി­ന്നും ഉരു­ണ്ട് തറയിൽ വീണ് കൈ­യ്യൊ­ടി­യു­ന്നൊ­രു­വന് സ്വപ്നം യാ­ഥാ­ർ­ത്ഥ്യമാ­യാ­ലും ഇെല്ലങ്കി­ലും വീ­ഴ്ചയു­ടെ­ വേ­ദനയും അയാ­ളു­ടെ­ ഭൗ­തി­ക ശരീ­രത്തിൽ വന്നമാ­റ്റവും യാ­ഥാ­ർ­ത്ഥ്യമാ­ണ്. എഴു­ത്തു­കാ­രൻ ചരി­ത്രവി­വരണത്താ­ലോ­, കല്പനകൾ പണി­തോ­, അനു­ഭൂ­തി­കളു­ടെ­ വൻ­കരകൾ പടു­ത്തോ­ സാ­ഹി­ത്യത്തി­ലൂ­ടെ­ യാ­ഥാ­ർ­ത്ഥ്യമാ­കു­ന്നൊ­രു­ ലോ­കത്തി­ന്റെ­ യു­ക്തി­യിൽ വാ­യനക്കാർ കു­ടു­ങ്ങി­യാൽ പി­ന്നെ­ അതി­നു­ള്ളിൽ പെ­ട്ടി­ട്ട് അയാ­ളു­ടെ­ ചി­ന്താ­ലോ­കത്തും അതു­വഴി­ ഭൗ­തി­കലോ­കത്തും വന്നു­ഭവി­ക്കു­ന്ന മാ­റ്റങ്ങളു­ടെ­ അനന്തരാ­ശി­യി­ലാ­യി­രി­ക്കും അവർ. കലയും സാ­ഹി­ത്യവും മനു­ഷ്യനി­ലും അതു­വഴി­ പ്രകൃ­തി­യി­ലും വരു­ത്തു­ന്ന അലൗ­കി­ക പരി­വർ­ത്തനം (incorporeal transformation) ഇതാ­ണ്. സാ­ഹി­ത്യം ലോ­കത്ത് വരു­ത്തി­യ ഈ മാ­റ്റങ്ങളു­ടെ­ ചരി­ത്രമാണ് സാ­ഹി­ത്യത്തി­ന്റെ­ ചരി­ത്രം അല്ലാ­തെ­ എഴു­തപ്പെ­ട്ട കൃ­തി­കളു­ടെ­ എണ്ണവും വലി­പ്പവും പ്രതി­പാ­ദി­ക്കലല്ല.

നന്മതി­ന്മകളു­ടെ­ ഇരു­കരകൾ സൃ­ഷ്ടി­ക്കു­കയും അവയ്ക്കി­ടയിൽ ചി­ല വ്യവഹാ­രങ്ങൾ പടയ്ക്കു­കയും ചെ­യ്തു­കൊ­ണ്ടാണ് ദീ­ർ­ഘകാ­ലം കലയു­ടെ­യും സാ­ഹി­ത്യത്തി­ന്റേ­യും മു­ഖ്യധാ­ര ഒഴു­കി­യി­ട്ടു­ള്ളത്. സത്യത്തി­ന്റേ­യും ധർ­മ്മത്തി­ന്റേ­യും ആൾ രൂ­പമാ­യൊ­രു­ നാ­യകനും അതി­ന്റെ­ വി­രു­ദ്ധശക്തി­കളാൽ പണി­ത ഒരു­ പ്രതി­നാ­യകനും അതി­നി­ടയിൽ ചി­ല്ലറ ഇടപാ­ടു­കളും ഒടു­വിൽ സത്യത്തി­ന്റെ­ കാ­വലാ­ളാ­യ നാ­യകന്റെ­ വി­ജയവും കൊ­ണ്ട് ശു­ഭപര്യവസാ­യി­യാ­കു­ന്ന ഇതി­വൃ­ത്തമാ­യി­രു­ന്നു­ നമ്മു­ടെ­ സാ‍­‍ഹി­ത്യ കൃ­തി­കൾ­ക്കും സി­നി­മകൾ­ക്കും നാ­ടകങ്ങൾ­ക്കു­മെ­ല്ലാം.. ലോ­കത്തി­ലെ­ ഏത് ക്രൂ­രനും അധർ­മ്മി­ക്കും ധാ­ർ­മ്മി­കനാ­യ നാ­യക പക്ഷത്ത് നി­ന്നു­ സി­നി­മകാ­ണാം., താൻ ഈ ധർ­മ്മപക്ഷത്ത് നി­ലകൊ­ള്ളു­ന്നവനാ­ണെ­ന്ന് അവനെ­തന്നെ­ വി­ശ്വസി­പ്പി­ച്ചു­കൊ­ണ്ട് കൃ­തി­കൾ വാ­യി­ക്കാം. ഈ നി­ൽപിൽ വാ­യനക്കാ­രന് അവൻ നാ­യകനോ­ടൊ­പ്പം ധർ­മ്മത്തി­ന്റെ­ വെ­ൺ­പക്ഷത്തും ബാ­ക്കി­ ലോ­കം മു­ഴു­വനും അധർ­മ്മപക്ഷത്തും നി­ൽ­ക്കു­ന്നതാ­യി­ തോ­ന്നും. ജയപക്ഷത്തു­ നി­ന്നു­ കളി­കാ­ണു­ന്ന കാ­ഴ്ചക്കാ­രനെ­പ്പോ­ലെ­ ഹരം പകരു­ന്നൊ­രു­ നി­ലയാ­ണി­ത്. മതഗ്രന്ഥങ്ങൾ പാ­രാ­യണം ചെ­യ്യു­ന്ന വി­ശ്വാ­സി­കൾ ഭൂ­രി­ഭാ­ഗവും അവ വാ­യി­ക്കു­ന്ന വേ­ളയിൽ ഇതേ­ മനോ­നി­ലയി­ലാ­ണ്. പു­രോ­ഗമന സാ­ഹി­ത്യം, സോ­ദ്ദേ­ശ സാ­ഹി­ത്യമെ­ന്നൊ­ക്കെ­ നാം വി­ളി­ച്ച കൃ­തി­കളും ബഹു­ഭൂ­രി­പക്ഷവും വാ­യി­ച്ചത് ഇവ്വി­ധമാണ്. ഇടയ്ക്കൊ­ന്ന് അലക്കി­ വെ­ളു­പ്പി­ക്കാ­നാ­കും വണ്ണം ഒരു­ ടൂർ പോ­യി­ തി­രി­കെ­ വരു­ന്ന സു­ഖമാണ് ഇവി­ടെ­ വാ­യന സമ്മാ­നി­ക്കു­ന്നത്. “നഗരത്തി­ലെ­ ഓടകൾ കടലി­ലേ­ക്ക് തു­റക്കു­ന്നത് മനു­ഷ്യജീ­വി­തം ദൈ­വത്തി­ൽ ലയി­ക്കു­ന്നതി­ന്‍റെ­ ജലച്ഛാ­യാ­ചി­ത്രമാ­ണ്“ എന്ന് മറ്റൊ­രർ­ത്ഥത്തിൽ സു­ഭാഷ് ചന്ദ്രൻ തന്റെ­ നോ­വലിൽ എഴു­തി­യി­ട്ടു­ണ്ട്. എന്നാൽ വൈ­ലോ­പ്പി­ള്ളി­യു­ടെ­ കു­ടി­യൊ­ഴി­ക്കൽ പോ­ലൊ­രു­ കൃ­തി­ വാ­യി­ക്കു­ന്പോൾ ഈ ഹരമല്ല വാ­യനക്കാ­രന് ലഭി­ക്കു­ന്നത്. ഇവി­ടെ­ നാ­യകൻ വി­ടനാ­ണ്, ഭീ­രു­വാണ് , സന്ദേ­ഹി­യാണ് , ആത്മവി­മർ­ശത്തി­ന്റെ­ ചൂ­ണ്ടു­വി­രൽ‌ തു­ന്പി­ലാണ്. ഇങ്ങനെ­ വരു­ന്പോൾ ജയഭേ­രി­ മു­ഴക്കു­ന്ന കാ­ഴ്ചക്കാ­രനെ­പ്പോ­ലെ­ വാ­യനക്കാ­രനു­ ഈ കൃ­തി­യിൽ നി­ന്നു­ ഇറങ്ങി­ പോ­രാ­നാ­വി­ല്ല. നന്മതി­ന്മകളു­ടെ­ ഈ സന്ദേ­ഹഭൂ­മി­യിൽ അയാൾ അയാ­ളെ­ത്തന്നെ­ കൃ­തി­യിൽ കണ്ടെ­ടു­ക്കാൻ തു­ടങ്ങും. 

സു­ഭാഷ് ചന്ദ്രന്റെ­ കഥകൾ എൺ­പതു­കളു­ടെ­ ഒടു­ക്കത്തിൽ മലയാ­ളി­ ജീ­വി­തത്തി­ന്റെ­ നി­ലനി­ല്പി­ന്റെ­ അടി­സ്ഥാ­നങ്ങളാ­യ അബോ­ധപർ­വ്വങ്ങളെ­ അഭി­മു­ഖീ­കരി­ച്ചു­കൊ­ണ്ടാണ് പു­റത്തു­വന്നത്. രാ­ഷ്ട്രീ­യ സാ­മൂ­ഹി­ക ഭൂ­മി­കയിൽ വന്ന തെ­ളി­ച്ചക്കു­റവു­കൾ, സന്ദേ­ഹങ്ങൾ, മനു­ഷ്യ മു­ന്നേ­റ്റങ്ങളി­ലും ആനന്ദങ്ങളി­ലും കു­ടി­കൊ­ള്ളു­ന്ന കൊ­ടി­യ ഹിംസകൾ ഇതെ­ല്ലാം അതീ­വ സൂ­ക്ഷമതയോ­ടെ­ അവതരി­പ്പി­ക്കു­വാൻ സു­ഭാ­ഷി­നാ­യി­. ഞാൻ മുന്പ് സൂ­ചി­പ്പി­ച്ചതു­പോ­ലെ­ തൊണ്ണൂ­റു­കളി­ലെ­ മലയാ­ളി­ സു­ഭാഷ് ചന്ദ്രന്റെ­ കഥകളിൽ നി­ന്നു­ അവനെ­തന്നെ­ കണ്ടെ­ടു­ത്തു­. അങ്ങനെ­ കണ്ടെ­ടു­ത്ത ആത്മരൂ­പങ്ങളു­ടെ­ വൈ­കൃ­തങ്ങൾ അവന്റെ­ ഉറക്കം കെ­ടു­ത്തി­. ഘടി­കാ­രങ്ങൾ നി­ലയ്ക്കു­ന്ന സമയം, പറു­ദീ­സാ­ നഷ്ടം, തല്പ്പം, ബ്ലഡി­മേ­രി­ എന്നീ­ കഥാ­സമാ­ഹാ­രങ്ങളി­ലൂ­ടെ­ വളരെ­ കു­റച്ചു­ കഥകൾ മാ­ത്രമാണ് ഇക്കാ­ലം കൊ­ണ്ട് സു­ഭാഷ് ചന്ദ്രൻ രചി­ച്ചി­ട്ടു­ള്ളത്. എന്നാൽ അവയോ­രോ­ന്നും മലയാ­ളകഥയെ­ ഇതര സാ­ഹി­ത്യരൂ­പങ്ങളിൽ നി­ന്നു­ ബഹു­ദൂ­രം മു­ന്നോ­ട്ടു­ നടക്കാൻ പ്രാ­പ്തമാ­ക്കു­ന്നവയാ­യി­രു­ന്നു­.

ഒമാ­നി­ലേ­യ്ക്ക് നടത്തി­യ ഒരു­ ചെ­റു­ സന്ദർ­ശനത്തി­ന്റെ­ അനു­ഭവത്തിൽ രചി­ച്ച ‘ബ്ലഡി­ മേ­രി­’ എന്ന കഥ പ്രവാ­സ പ്രമേ­യങ്ങളിൽ രചി­ച്ചിട്ടു­ള്ള കഥകളിൽ വച്ച് ഉള്ളു­ലയ്ക്കു­ന്ന രചനയാ­ണ്. ഗോ­നു­ ചു­ഴലി­ക്കാ­റ്റി­ന്റെ­യും ബ്ലഡി­ മേ­രി­യെ­ന്ന കോ­ക്ക്ടെ­യിൽ മദ്യത്തി­ന്റേ­യും വാ­ങ്മയ പരി­സരത്തിൽ രക്തത്തിൽ കു­ളി­ച്ചു­ നി­ൽ­ക്കു­ന്ന വീ­ട്ടു­ വേ­ലക്കാ­രി­യാ­യ മേ­രി­യെ­ന്ന അനാ­ഥ മാ­താ­വി­ലേ­യ്ക്കു­ള്ള കഥാ­വഴി­കൾ ഏതൊ­രു­ പു­രു­ഷനെ­യും ചു­ഴറ്റി­യെ­റി­യു­ന്ന കൊ­ടു­ങ്കാ­റ്റാ­വു­ന്നു­. ‘ബ്ലഡി­ മേ­രി­’ ഉണ്ടാ­ക്കാൻ മി­ക്സി­യിൽ കറങ്ങി­കൊ­ണ്ടി­രി­ക്കു­ന്ന തക്കാ­ളി­ ജ്യൂ­സി­നൊ­പ്പം ലോ­കത്തി­ലെ­ മു­ഴു­വൻ പു­രു­ഷ ഹൃ­ദയങ്ങളും അരഞ്ഞു­തീ­രു­കയാ­ണോ­യെ­ന്ന് തോ­ന്നി­പ്പോ­കും. രക്തപങ്കി­ലമാ­യ പു­രു­ഷ കർ­തൃത്ത്വത്തിലേക്ക് വാ­യനക്കാ­രനെ­ ചൂ­ഴ്ന്നി­റക്കു­ന്ന രചനാ­ മാ­സ്മരി­കത സമാ­നതകളി­ല്ലാ­ത്ത കഥാ­നു­ഭവമാണ്. പറു­ദീ­സാ­ നഷ്ടത്തിൽ ശസ്ത്രക്രിയ ചെ­യ്തെ­ടു­ത്ത അമ്മയു­ടെ­ ഗർ­ഭപാ­ത്രം പ്ലാ­സ്റ്റി­ക്ക് ഭരണി­ലി­ട്ട് ഒരു­ കവറിൽ തൂ­ക്കി­ ലാ­ബി­ലേ­യ്ക്ക് പോ­കു­ന്ന നരേ­ന്ദ്രന്റെ­ കഥ മാ­തൃ­ത്വത്തി­ന്റെ­ തു­ടി­ക്കു­ന്ന സ്നേ­ഹവാ­യ്പ്പി­നെ­ ഉപേ­ക്ഷി­ച്ച് ലോ­കത്തി­ന്റെ­ വി­വി­ധ കോ­ണു­കളി­ലേ­യ്ക്ക് സു­ഖാ­ന്വേ­ഷി­കളാ­യി­ ചേ­ക്കേ­റി­യ തി­രക്കു­ള്ള എല്ലാ­ മകനോ­ടും വാ­ചാ­ലമാ­വു­ന്ന കഥയാ­ണ്. അവന്റെ­ യാ­ത്രകളി­ലെ­ല്ലാം “താ‍­‍ഴ്‌വേ­രടർ­ന്ന ഒരു­ മരം പോ­ലെ­ അല്ലങ്കിൽ ഒഴു­ക്കു­നി­ലച്ച ഒരു­ പു­ഴപോ­ലെ­”കി­ടക്കു­ന്നൊ­രമ്മയിൽ നി­ന്നു­ മു­റി­ഞ്ഞു­ കൈ­യ്യിൽ തൂ­ങ്ങു­ന്ന ഗർ­ഭപാ­ത്രത്തി­ന്റെ­ തു­ടി­പ്പു­കളു­ണ്ടെ­ന്ന് ഓർ­മ്മി­പ്പി­ക്കാ­തി­രി­ക്കി­ല്ല. “ഒരു­ പത്തു­ മാ­സക്കാ­ലം താൻ അത്യന്തം അവ്യക്തതയോ­ടെ­ അറി­ഞ്ഞ ഒരനു­ഭവത്തി­ന്റെ­ അകംപു­റം മറി­യലാ­യി­ അത് അയാ­ളു­ടെ­ സി­രകളിൽ ചൊ­രു­ക്കി­തു­ടങ്ങും”. ദയയു­ടേ­യും സ്നേ­ഹത്തി­ന്റെ­യും അവസാ­ന ചി­ല്ലയും ‘ലഹരി­തി­ന്ന‘ ആനന്ദത്തി­ന്റെ­ ഹിംസയാണ് സു­ഭാഷ് ‘ സന്മാ­ർ­ഗ്ഗം’ എന്ന കഥയിൽ പറയു­ന്നത്. പ്രതി­കരി­ക്കാ­നാ­യി­ ആയു­ന്ന കഥാ­കൃ­ത്തി­ന്റെ­ സന്മാ­ർ­ഗ്ഗ വീ­ര്യം “ഇരു­പതാം നൂ­റ്റാ­ണ്ടി­ലെ­ ഒടു­ക്കത്തിൽ യു­വാ­വാ­യി­രി­ക്കു­ന്ന ആരെ­പ്പോ­ലെ­യും, അതി­നു­ കഴി­യാ­തെ­ ആയു­ധമൂ­ർ­ച്ചകളെ­ വെ­റും വി­നോ­ദ സൂ­ക്ഷി­പ്പു­കളാ­ക്കി­...... കസേ­രയി­ലേ­യ്ക്ക് ബോ­ധം മറഞ്ഞ് മു­ങ്ങി­ത്താ­ണു­പോ­യി­” അതി­നടു­ത്ത നൂ­റ്റാ­ണ്ടിൽ ഒരു­ ദശകം പി­ന്നി­ട്ടി­ട്ടും നമ്മു­ടെ­ സന്മാ­ർ­ഗ്ഗ വീ­ര്യം കൂ­ടു­തൽ നി­സ്സഹാ­യതയോ­ടെ­ നാ­ൾ­ക്കു­നാൾ ബോ­ധം മറഞ്ഞ് മു­ങ്ങി­താ­ണു­കൊ­ണ്ടേ­യി­രി­ക്കു­ന്നു­.

ഇങ്ങനെ­ സു­ഭാഷ് ചന്ദ്രന്റെ­ ഓരോ­ കഥയും പു­രു­ഷനോട് അവന്റെ­ വ്യവസ്ഥി­തി­യോട് അതി­ന്റെ­ അണു­വി­ലും സഹജമാ­യി­രി­ക്കു­ന്ന ക്ര­ൗ­ര്യങ്ങളോട് സംസാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­. മറ്റൊ­രു­ വി­ധത്തിൽ പറഞ്ഞാൽ കഥാ­കൃ­ത്തി­ന്റെ­ ആത്മഭാ­ഷണങ്ങൾ കൂ­ടി­യാ­ണവ. ചരി­ത്രത്തോ­ടും അതി­ന്റെ­ ഭീ­കരതയോ­ടു­മു­ള്ള എഴു­ത്തു­കാ­രന്റെ­ ആ ആത്മനി­ഷ്ഠ ഇടപെ­ടലാണ് സു­ഭാ­ഷി­ന്റെ­ കഥകളെ­ തീ­വ്രാ­നു­ഭവമാ­യി­ തീ­ർ­ക്കു­ന്നത്.

ചരി­ത്രം സംഭവി­ച്ചു­കഴി­ഞ്ഞ വസ്തു­തകളു­ടെ­ സമാ­ഹാ­രമാ­ണെ­ങ്കിൽ സംഭവി­ച്ചവയു­ടേ­യും സംഭവി­ക്കാ­വു­ന്നവയു­ടേ­യും സംഭവി­ക്കാ­മാ­യി­രു­ന്നവയു­ടേ­യും ചരി­ത്രമാണ് നോ­വൽ. ലൂ­ക്കാ­ച്ച് പറഞ്ഞത് “ ദൈ­വം കൈ­യ്യൊ­ഴി­ഞ്ഞ ലോ­കത്തി­ന്റെ­ ഇതി­ഹാ­സമാണ് നോ­വൽ­” എന്നാ­ണ്. അതി­നാൽ നോ­വലിൽ എഴു­ത്തു­കാ­രൻ യാ­ഥാ­ർ­ത്ഥ്യങ്ങളിൽ നി­ന്നും സങ്കല്പങ്ങളിൽ നി­ന്നും വരച്ചു­കാ­ട്ടു­ന്ന വസ്തു­തകളും അനു­ഭവങ്ങളും സൃ­ഷ്ടി­ക്കു­ന്ന സമാ­ന്തര ചരി­ത്രം മനു­ഷ്യ സംസ്കാ­രത്തിൽ വരു­ത്തി­യി­ട്ടു­ള്ള അല്ലങ്കിൽ ഇനി­യും വരു­ത്തി­യേ­യ്ക്കാ­വു­ന്ന ചലനങ്ങളെ­ക്കു­റി­ച്ചു­ള്ള ബോ­ധ്യമാ­വണം കൃ­തി­യു­ടെ­ സാ­രത്തെ­ക്കു­റി­ച്ചു­ള്ള ബോ­ധ്യവും. ആ നി­ലയിൽ വേ­ണം സമീ­പകാ­ല മലയാ­ള നോ­വൽ സാ­ഹി­ത്യത്തെ­ നോ­ക്കി­ക്കാ­ണാൻ. സു­ഭാഷ് ചന്ദ്രന്റെ­ മനു­ഷ്യനൊ­രു­ ആമു­ഖം, ടി­ ഡി­ രാ­മകൃ­ഷ്ണന്റെ­ ഫ്രാ­ൻ­സിസ് ഇട്ടി­ക്കോ­ര, ഇ.സന്തോഷ് കു­മാ­റി­ന്റെ­ അന്ധകാ­രനഴി­ ,സു­ധീശ് രാ­ഘവന്റെ­ ഭൂ­തക്കാ­ഴ്ചകൾ, ബെ­ന്യാ­മി­ന്റെ­ മഞ്ഞവെ­യിൽ മരണങ്ങൾ എന്നി­ങ്ങനെ­ പു­തി­യ നോ­വലു­കളെ­ല്ലാം മലയാ­ളി­യു­ടെ­ സാ­മൂ­ഹി­ക ചരി­ത്രത്തി­ലും ഭാ­വചരി­ത്രത്തി­ലും ചി­ന്തയു­ടെ­ ചരി­ത്രത്തി­ലും ചെ­യ്യു­ന്ന സംഭാ­വനകളെ­ക്കു­റി­ച്ച് ഉയർ­ന്ന പഠനങ്ങൾ ഉണ്ടാ­വേ­ണ്ടതാ­ണ്. എഴു­ത്ത് ഒരേ­സമയം ആത്മനി­ഷ്ഠവും വസ്തു­നി­ഷ്ഠവു­മാ­യ ഒരി­ടപെ­ടലാ­ണ്. അതു­കൊ­ണ്ട് എഴു­ത്തു­കാ­രൻ പ്രമേ­യപരി­സരത്തു­നി­ന്ന് തന്നെ­ എത്ര അകലത്തിൽ നി­ർ­ത്തി­യാ­ലും പു­റത്ത് പോ­കാ­നാ­വാ­ത്തവണ്ണം അയാൾ എഴു­ത്തി­നു­ള്ളിൽ കു­ടു­ങ്ങി­യി­രി­ക്കും. എന്നാൽ വാ­യന മറു­തലയിൽ നി­ന്നു­ള്ള പ്രവേ­ശമാ­ണ്. എഴു­ത്തെ­ന്ന കേ­വലയാ­ഥാ­ർ­ത്ഥ്യത്തി­ലേ­യ്ക്ക് കടക്കു­ന്ന വാ­യനക്കാ­രൻ തന്റെ­ ആത്മനി­ഷ്ഠവും വസ്തു­നി­ഷ്ഠവു­മാ­യ ഇടങ്ങൾ­ക്ക് വേ­ണ്ട ഫലഭൂ­യി­ഷ്ഠത­തേ­ടി­ വളരു­കയാ­ണ്. പക്ഷേ­ നി­ർ­ഭാ­ഗ്യകരമെ­ന്നു­ പറയട്ടെ­ മലയാ­ള നോ­വൽ വാ­യന ഈ വളർ­ച്ചയു­ടെ­ ഇടമാ­കു­ന്നി­ല്ല പകരം എഴു­ത്തു­കാ­രന്റെ­ ആത്മനി­ഷ്ഠതയെ­ പി­ൻ­പറ്റി­പോ­കു­ന്ന പോ­ലീ­സന്വേ­ഷണമാ­യി­ തീ­രു­കയാണ് മി­ക്കപ്പോ­ഴും. ഇതി­നു­ കാ­രണം നമ്മു­ടെ­ വി­മർ­ശകരാ­ണ്. അവർ കൃ­തി­യി­ലേ­യ്ക്കു­ള്ള പ്രവേ­ശത്തി­നു­ പണി­തു­െവച്ചി­ട്ടു­ള്ള മുൻ മാ­തൃ­കകളെ­ല്ലാം എഴു­ത്തു­കാ­രന്റെ­ വശത്തു­നി­ന്നു­ള്ളതാ­ണ്. എഴു­ത്തി­ന്റെ­ പി­ന്നി­ലെ­ രഹസ്യങ്ങൾ കൂ­ടു­തൽ വ്യക്തമാ­ക്കാൻ കഴി­യു­ന്ന എഴു­ത്തു­കാ­രന്റെ­ സെ­ക്രട്ടറി­മാ­രെ­പ്പോ­ലെ­യാണ് വി­മർ­ശകൻ വെ­ളി­പ്പെ­ടു­ന്നത്. ഇത് ഒരു­ കൃ­തി­യ്ക്ക് വാ­യനയിൽ സംഭവി­ക്കാ­വു­ന്ന മൾ­ട്ടി­പ്ലി­സി­റ്റി­യ്ക്ക് തടസ്സം നി­ൽ­ക്കു­ന്നു­. ഒരു­ സാ­ഹി­ത്യകൃ­തി­യു­ടെ­ അനന്തമാ­യ വളർ­ച്ചാ­സാ­ധ്യതയെ­ മു­രടി­പ്പി­ക്കു­കയാണ് ഇത്തരം വി­മർ­ശനങ്ങൾ ചെ­യ്യു­ന്നത്.
സു­ഭാഷ് ചന്ദ്രന്റെ­ ‘ മനു­ഷ്യനു­ ഒരു­ ആമു­ഖ’ മെ­ന്ന കന്നി­ നോ­വലി­ന്റെ­ വാ­യനയി­ലും ഞാൻ മേൽ ചൊ­ന്ന തടസ്സങ്ങൾ സംഭവി­ച്ചി­ട്ടു­ണ്ട്. ഈ നോ­വൽ കേ­രളത്തി­ന്റെ­ ലി­ഖി­ത ചരി­ത്രത്തി­ലും ഭാ­വ ചരി­ത്രത്തി­ലും സൃ­ഷ്ടി­ച്ച സമാ­ന്തരങ്ങളി­ലേ­യ്ക്ക് വാ­യനക്കാ­രൻ സ്വതന്ത്രമാ­യി­ സഞ്ചരി­ക്കു­കയും അതി­നു­ള്ളിൽ തന്റെ­ നോ­വലി­നെ­ കണ്ടെ­ടു­ക്കു­കയും വേ­ണം. ജീ­വി­തത്തി­ന്റെ­ സർ­ഗ്ഗാ­ത്മകതയു­ടെ­ പു­രോ­യാ­നം അടച്ചു­കളഞ്ഞ്, വംശവർ­ദ്ധനവി­നു­ മാ­ത്രമാ­യി­ ചു­രു­ങ്ങി­, യാ­ന്ത്രി­കവും ചാ­ക്രി­കവു­മാ­യി­തീ­രു­ന്ന മനു­ഷ്യ ജീ­വി­തനദി­യെ­ക്കു­റി­ച്ചു­ള്ള ആമു­ഖമാണ് ഈ നോ­വൽ. സു­ഭാഷ് തന്റെ­ കഥകളി­ലെ­ന്നപോ­ലെ­ നാ­റാ­പി­ള്ളയിൽ തു­ടങ്ങി­ ഇതി­ലെ­ ഓരോ­ പു­രു­ഷനി­ലും സഹജമാ­യി­രി­ക്കു­ന്ന ക്രൂ­രതയു­ടെ­ വന്യരൂ­പങ്ങൾ ഈ നോ­വലിൽ ഇഴപി­രി­ച്ചു­ കാ­ണി­ക്കു­ന്നു­ണ്ട്. ഭീ­രു­ത്വത്തി­ലേ­യ്ക്കും പരതന്ത്രതയി­ലേ­യ്ക്കും വളർ­ന്നു­മു­റ്റു­ന്ന മനു­ഷ്യശി­ശു­ക്കളെ­ക്കു­റി­ച്ചു­ള്ള ഓർ­മ്മപ്പെ­ടു­ത്തൽ, ജീ­വി­ച്ചി­രി­ക്കെ­തന്നെ­ ചാ­രമാ­വു­ന്ന കാ‍­‍ലത്തി­ലെ­ മനു­ഷ്യന്റെ­ വാ­സനാ­ബലങ്ങളി­ലൂ­ടെ­യു­ള്ള പെ­രുംയാ­ത്ര.

ചരി­ത്രനോ­വൽ, സാ­മൂ­ഹ്യ നോ­വൽ, കു­റ്റാ­ന്വേ­ഷണ നോ­വൽ എന്നൊ­ക്കെ­യു­ള്ള നോ­വലി­ന്റെ­ തരം തി­രി­വു­കൾ ഇന്ന് അസംബന്ധമാ­യി­ട്ടു­ണ്ട്. എല്ലാ­ നോ­വലു­കളും ഒരു­ തരത്തിൽ അല്ലങ്കിൽ മറ്റൊ­രു­ തരത്തിൽ ചരി­ത്രരേ­ഖണം ചെ­യ്യു­ന്നു­ണ്ട്. ലോ­കചരി­ത്രവും ദേ­ശചരി­ത്രവും മാ­ത്രമല്ല കർ­ത്തൃ­നി­ഷ്ഠതയു­ടെ­ ചരി­ത്രവും ചരി­ത്രമാ­ണ്. സ്റ്റീ­ഫൻ ഹോ­ക്കിംങ്ങിസ് രചി­ച്ച ‘ ബ്രീഫ് ഹി­സ്റ്ററി­ ഓഫ് ടൈം‘ ഒരർ­ത്ഥത്തിൽ ചരി­ത്രം തന്നെ­യാ­കു­ന്നു­. സമീ­പകാ­ലത്ത് മലയാ­ളത്തിൽ വന്ന ചി­ല നോ­വലു­കൾ കേ­വല വസ്തു­തകളു­ടെ­ ചരി­ത്രത്തി­നപ്പു­റം കഴി­ഞ്ഞ രണ്ടു­ നൂ­റ്റാ­ണ്ടി­നു­ള്ളിൽ ജാ­തി­യി­ലും സാ­മൂ­ഹി­ക ബന്ധങ്ങളി­ലും സംഭവി­ച്ച മാ­റ്റങ്ങളും ഭാ­വു­കത്വത്തി­ലും ജനതയു­ടെ­ സ്വപ്നങ്ങളി­ലും വന്ന മാ­റ്റങ്ങളും മാ­ത്രമല്ല വ്യക്തി­കളു­ടെ­ ആന്തരവ്യാ­പരങ്ങളു­ടെ­ ചരി­ത്രങ്ങൾ പോ­ലും രേ­ഖണം ചെ­യ്തി­ട്ടു­ണ്ട്. മനു­ഷ്യനൊ­രാ­മു­ഖം യോ­ഗാ­ത്മകാ­നു­ഭൂ­തി­കൾ സമ്മാ­നി­ക്കു­ന്ന ആലേ­ഖന മി­കവ് കാ­ട്ടു­ന്നതി­വി­ടെ­യാ­ണ്. അതി­ജീ­വനത്തി­ന്റെ­ പരു­ക്കൻ ദൃ­ഷ്ടാ­ന്തങ്ങൾ, സഹനത്തി­ന്റെ­ ഗാ­ഥകൾ, ക്രൂ­രതയു­ടെ­ മനു­ഷ്യസാ­ധ്യതകൾ, സ്ത്രീ­ത്വത്തി­ന്റെ­ നി­സ്സീ­മമാ­യ കൃ­പാ­വരങ്ങൾ,വൃ­ഥാ­വ്യയങ്ങളു­ടെ­ ജന്മാ­ന്തരങ്ങൾ ഇതെ­ല്ലാം തച്ചനക്കരെ­ എന്ന ഗ്രാ­മത്തി­ന്റെ­ പശ്ചാ­ത്തലത്തിൽ ഈ തച്ചൻ കൊ­ത്തി­വച്ചി­ട്ടു­ണ്ട്.


ആ‍ധു­നി­കതയിൽ പൂ­ത്തു­ചൊ­രി­ഞ്ഞ അസ്തി­ത്വവാ­ദത്തെ­ പി­ൻ­പറ്റി­ ജീ­വി­തത്തി­ന്റെ­ വ്യർ­ത്ഥതയെ­യും ശൂ­ന്യതയെ­യും മഹത്വപ്പെ­ടു­ത്തു­കയാ­ണോ­ ‘മനു­ഷ്യനു­ ഒരു­ ആമു­ഖ’ത്തിൽ സു­ഭാഷ് ചെ­യ്തത്? വി­ജയന്റെ­യോ­ മു­കു­ന്ദന്റെ­യോ­ അസ്തി­ത്വ വേ­വലാ­തി­കൾ പേ­റി­യ കഥാ­പാ­ത്രങ്ങൾ വളർ­ന്നു­ മു­റ്റി­യതാ­ണോ­ സു­ഭാഷ് ചന്ദ്രന്റെ­ ജി­തേ­ന്ദ്രൻ? അല്ലയെ­ന്ന് നി­സംശയം പറയാ­വു­ന്ന ഇടകൃ­ഷി­കൾ ഈ നോ­വലിൽ സമൃ­ദ്ധമാ­ണ്. “മഹി­തമാ­യ ഒന്നിന് സാ­ദ്ധ്യമാ­കാ­തെ­ അന്ത:സാ­രശൂ­ന്യതയില്‍ മു­ങ്ങി­ ഒരു­ തലമു­റ കടന്നു­പോ­കു­ന്പോൾ മ­ൗ­ലി­കമാ­യതൊ­ന്ന് നി­റവേ­റ്റാ­നാ­കാ­തെ­ തളരുന്പോൾ, കൊ­ല്ലൂ­, വി­ജയി­ക്കൂ­ എന്നല്ല, ഉണരൂ­, സൃ­ഷ്ടി­ക്കൂ­ എന്ന് ഊര്‍ജ്ജം പകരു­ന്ന പു­തി­യ ഗീ­തയാണ് നമു­ക്കാ­വശ്യം” എന്ന് മന്ത്രി­ക്കു­ന്ന തി­രയേ­റ്റങ്ങൾ എന്ന നോ­വലിൽ നി­ങ്ങൾ­ക്ക് കണ്ടെ­ത്താ­നാ­കും. യാ­ന്ത്രി­കതയാൽ ജഡമാ­യ കാ­ലത്തെ­ എഴു­ത്തി­ന്റെ­ ആഭി­ചാ­രം കൊ­ണ്ട് ജീ­വി­പ്പി­ക്കാ­നാ­വു­മോ­യെ­ന്ന് വീ­ണ്ടും വീ­ണ്ടും ശ്രമി­ക്കു­കയാണ് സു­ഭാഷ് ചന്ദ്രൻ. ഈ ആഭി­ചാ­രത്തിൽ നി­ങ്ങളോ­ നി­ങ്ങളെ­പ്പോ­ലൊ­രാ­ളോ­ എവി­ടെ­ വച്ചും അസംസ്കൃ­ത വസ്തു­ക്കളാ­വാ­മെ­ന്നതാണ് എഴു­ത്തി­ന്റെ­ മാ­ജി­ക്ക്. അത്തരം ഒരു­ എഴു­ത്തു­കാ­രനെ­ വാ­യി­ക്കു­ന്നത് സു­ഖാ­നു­ഭവങ്ങളു­ടെ­ വി­നോ­ദ സഞ്ചാ­രങ്ങളല്ല. തന്റെ­യും കു­ലത്തി­ന്റെ­യും പാ­പങ്ങൾ പേ­റി­യു­ള്ള പീ­ഠാ­നു­ഭവങ്ങളു­ടെ­ കു­രി­ശേറ്റമാ­യി­ത്തീ­രു­ന്നു­


അനിൽ വേ­ങ്കോ­ട്
anilvencode@gmail.com 


(4പി എം ന്യൂസിൽ പ്രസിദ്ധീകരിച്ചത് )




ചിത്രങ്ങൾ  കടപ്പാട്:
 ഡി സി ബുക്സ് 

സുനീഷ് ഏറന്മല