വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Saturday, September 17, 2011

പി സി കുട്ടികൃഷ്ണന്‍(ഉറൂബ്)

1915 ജൂണ്‍ 8 മലപ്പുറം ജില്ലയില്‍ പൊന്നാന്നിക്കടുത്തു പള്ളിപ്പുറം ഗ്രാമത്തില്‍ ആണ് പി സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്‌ സ്കൂള്‍ പഠനത്തിനുശേഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അധ്യാപകന്‍,പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി ജോലികള്‍ അദേഹം വഹിച്ചിട്ടുണ്ട്. നാടകകൃത്ത്, കവി, നോവലിസ്റ്റ്,കഥാകൃത്ത് എന്നി നിലകളില്‍ എല്ലാം തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ ചുറ്റിലും കണ്ട കാഴ്ചകളെ, തനിക്കു ചുറ്റും വളര്‍ന്ന സമൂഹത്തെ അല്പം നര്‍മത്തോടെ എന്നാല്‍ ആ സാഹചര്യങ്ങളോട് സഹതാപം ഉള്‍ക്കൊള്ളും വിധത്തില്‍ ആവിഷ്ക്കരിക്കാന്‍ ആണ് മിക്കപ്പോലും അദ്ദേഹം ശ്രമിച്ചത്‌. തുറന്നിട്ട ജാലകം, നീലമല, താമരത്തൊപ്പി, രാച്ചിയമ്മ, ഗോപാലന്‍ നായരുടെ താടി എന്നിവ അവയില്‍ പെടും. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്‍ സുന്ദരികളും സുന്ദരന്മാരും, അമ്മിണി ചുഴിക്ക് പിന്‍പേ ചുഴി എന്നിവയാണ് പ്രധാന നോവലുകള്‍. ഇവയിലെ സ്ത്രീ കഥാപത്രങ്ങളുടെ നിര്‍മിതി വളരെ ശ്രദ്ധിക്കപ്പെട്ടു .

ഉറൂബ് എഴുതിയ നാടകങ്ങളാണ് തീകൊണ്ട് കളിക്കരുത്, മിസ്‌ ചിന്നുവും ലേഡി ജാനുവും, മണ്ണും പെണ്ണും എന്നിവ.നീലക്കുയില്‍ എന്ന സുപ്രസിദ്ധ ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചതും ഉറൂബ് ആണ് .കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ ജന്മശതാബ്ദി പുരസ്ക്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രമുഖ ബഹുമതികള്‍ ആണ്.

1979 ജൂലൈ 10 നു അദ്ദേഹം അന്തരിച്ചു.

Friday, September 16, 2011

കവിത അവാര്‍ഡ്



നമ്മുടെ വായനമുറിയുറെ സജ്ജീവ അംഗമായ സുധി പുത്തന്‍ വേലിക്കരയുറെ തീമരചില്ലകളില്‍ എന്ന കവിത സമാഹാരത്തിനു കുവൈറ്റ് കേരള കലാവേദിയുടെ കവിത പുര്സക്കാരം കിട്ടിയിരിക്കുന്നു.

സുധിക്ക് അഭിനന്ദനങ്ങള്‍ ...

തീമരചില്ലകളില്‍ മുന്‍പ് നമ്മള്‍ ഇവിടെ പരിചയപെടുത്തിയിരുന്നു.

  ---------------------------------------------------------------------------------------------------------

മനാമ: കുവൈറ്റ് കേരള കലാവേദിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ കവിതാസമാഹാരത്തിന് സുധി പുത്തന്‍വേലിക്കരയുടെ ‘തീമരചില്ലകളില്‍’ തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിജയലക്ഷ്മി, ഡി ബാലചന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, വൈശാഖന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സമകാലിക വിഷയങ്ങളെയും നേരിന്‍െറ അര്‍ഥ വ്യാപ്തികളെയും ആവിഷ്കരിക്കാന്‍ ‘തീമരച്ചില്ലകളി’ലെ പല കവിതകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.


12 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന സുധിയുടെ ആദ്യ കവിതാസമാഹാരം ‘മഷിക്കൂട്’ രണ്ടു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. തൃശൂര്‍ സാംസ്കാരിക വേദിയുടെ കവിതാഅവാര്‍ഡും സുധിക്ക് ലഭിച്ചിട്ടുണ്ട് . കേരളീയ സമാജം മുഖമാസികയായ ‘ജാലക’ത്തിന്‍െറ പത്രാധിപസമിതി അംഗമാണ്.

വാര്‍ത്ത‍ ലിങ്ക് : http://www.madhyamam.com/news/117682/110915