വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, November 24, 2010

കവിത പെയ്തിറങ്ങുന്ന തീ മരച്ചില്ലകളില്‍

നാനൃഷി കവിരിത്യുകം ഷിച്ചകില ദർശനാത:
(ഋഷിയല്ലാത്തവൻ കവിയല്ല,ജീവിത തത്വം ദർശിക്കുന്നവനാണ്‌ ഋഷി)
കാവ്യകൗതുകത്തിൽ ഭടതൗതൻ പറയുന്നു.

മനുഷ്യ സ്നേഹത്തിന്റെ അടിസ്ഥാനമായ കാരണങ്ങൾ പലതാണ്.എന്നാൽ മനുഷ്യരാശിയുടെ ഉത്കണ്ഠയും വേദനയും പങ്കുവയ്ക്കാൻ അധികമാർക്കും കഴിയാറില്ല.കവിതയിൽ തന്നെ അന്വേഷിക്കുവാൻ കവി ശ്രദ്ധിക്കണം അപ്പോൾ മാത്രമെ തനിക്ക്‌ ചുറ്റുമുള്ള സഹജിവികളുടെ കണ്ണീരിന്റെ ഉപ്പ്‌ തന്നെയാണ് തന്റെയും എന്നയാൾ തിരിച്ചറിയു.

ഭാവിയ്‌ കുറിച്ച്‌ ഒരു തുണ്ട്‌ പ്രതീക്ഷയും ബാക്കിയില്ലത്ത സമകാലീക മലയാളിയുടെ ചെവിയിൽ കുറഞ്ഞ ശബ്ദത്തിൽ ലാളിത്യമാർന്ന വരികളിലൂടെ,"തീമരചില്ലകൾ"എന്ന കവിതാസമഹാരത്തിലൂടെ സുധി പുത്തൻ വേലിക്കര സംവേദിക്കുന്നു.

ഒരു കടൽ പോലെ ചിലപ്പൊൾ ശാന്തമായും മറ്റുചിലപ്പൊൾ ഇളകി മറിഞ്ഞും വിവിധ ഭാവങ്ങളുടെ കാവ്യരസങ്ങൾ വായനക്കാരുമായി ഈ കൃതി പങ്കിടുന്നു.ആ ചിന്തകൾക്ക്‌ സംഗിതമുണ്ടെന്ന് ഇതിലെ വരികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭാഷയുടെ ചാരുതയും ആവാഹനശേഷിയും സുധിയിൽ എടുത്തുപറയേണ്ട പ്രത്യേകതയാണ്."കണ്ണുകൾ"എന്ന കവിത നോക്കുക,ജീവിതം അഭിമുഖികരിക്കപെടുന്ന വിവരണാതീതമായ മുഹൂർത്തങ്ങളെ സ്പ്തനാഡിയും നീറിപുകയുന്ന ജീവിതമാപിനിയിലെ രസതുള്ളികൊണ്ട്‌ അളന്നു തിട്ടപെടുത്തുന്നു.
ജീവിതവും കവിയും നേർക്കുനേരെയിരുന്ന് ചതുരംഗം കളിക്കുന്ന കാഴ്ച്ചാനുഭുതി കാണിച്ചുതരും പ്രതിസന്ധിയുടെ മുഹൂർത്തങ്ങളിൽ ആടിയുലഞ്ഞു പോകുന്ന ഈ ജീവിത നൗക.
"കണ്ണടച്ചു തുർക്കുവാൻ മാത്രം
കണ്ണുപൂട്ടിയിരിക്കന്നവർക്കു
പോലും കാണാം"

മലയാളിയുടേ കാലിക ജീവിതത്തിന്റെ ഒരു പരിഛേദമാണ് "ജന്മം"എന്ന കവിത.പാഴകുന്ന ഒരു ജ്ന്മഠിന്റെ നേരിയ ഞരക്കം വരികളിലൂടെ കേൾക്കാം.

"ചത്തമീനിന്റെ കണ്ണുപോൽ നമ്മെ
ഉറ്റു നോക്കി കിടക്കും വെയിലോ"

കവിത സ്വയം ജനിക്കുകയാണെന്നതിന് ഈ രണ്ടു വരികൾ തന്നെ തെളിവ്‌.എന്താണ് ഈ ലോകത്ത്‌ നാം ജിവിക്കുന്നതിന് ഉൾപ്രേരകമായിട്ടുള്ളത്‌ ആർക്കും ഉത്തരമില്ല.ഒരു ചിരിപോലും രക്തബന്ധങ്ങൾ തമ്മിൽ പൊലുമില്ലാത്ത വികാരരഹിതമായ ഭൂമിയിലെ ഒരാളുടെ കൈകൾ മാത്രമല്ല രക്തം പോലും തണുത്ത്‌ ഉറഞ്ഞിരിക്കും.

"എന്തു നമ്മെ ജീവിപ്പിക്കുന്നു
എന്തെന്നു...നമ്മെ...ജീവിപ്പിക്കുന്നു"

അതെ,സ്വന്തം നെഞ്ചിലേയ്ക്ക്‌ വിരൽ ചൂണ്ടി കവി ജന്മത്തിന്റെ അവസാനത്തെ രണ്ടു വരിയിൽ ചോദിക്കുന്നത്‌ നാം ആയിരം വട്ടം ചോദിക്കണം.
പുക്കാതെ നിൽക്കും കടുകു പാടങ്ങളിൽ
വീർപ്പുകൊണ്ടുള്ളും ശിരസ്സും മറച്ചവർ
കാത്തുനിൽക്കുന്നു കിടാങ്ങളെ"

"പ്രതിമ"യെന്ന കവിതയിലെ വരികളല്ലയിത്‌ മറിച്ച്‌ എവിടെയോ കാണുകയും പിന്നിട്ട വിസ്മൃതിലാഴുകയും ചെയ്ത ജീവിതത്തിന്റെ ഏടുകളിൽ കാലം കൊറിയിട്ട ചില രേഖാചിത്രങ്ങൾ.ഇവ ന്മ്മോട്‌ സം സാരിക്കുന്നു,ഒരു മറയുമില്ലാതെ.വിരൽചൂണ്ടി കുറ്റപെടുത്തുന്നു, ഒരു മയവും ഇല്ലാതെ.പിന്നെ ജ്ന്മാന്തരങ്ങളിലേക്ക്‌ നീളുന്ന ചോദ്യങ്ങൾ എറിയുന്നു.

"മർത്യ വാത്മീകങ്ങൾ,പാതിയും
തൻ തല പൊട്ടിപ്പിളർക്കുന്നു"

ഇവിടെ നാം ശൈശവം മുതൽ വാത്മീകം സ്വയം എടുത്തണിയുകയാണ് ബോധപൂർവ്വം തന്നെ.
ഒറ്റായ്ക്കാവുന്ന അവസ്ഥയുടെ,ഭ്രാന്തമായ നിമിഷങ്ങളുടെ ചിത്രികരണമാണ് "ഒറ്റ"യെന്ന കവിതയിൽ കാണുന്നത്‌.താനൊറ്റയ്ക്കാണെന്ന് ബോധ്യമാവും നിമിഷം പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന വൈകല്യം നേരിടും.കാഴ്ചകൾക്കും ശബ്ദങ്ങൾക്കും മാറ്റം അനുഭവപെടും.പിന്നെ ഭ്രാന്തുപിടിപ്പിക്കുന്ന നിമിഷങ്ങളുടെ നടുവിൽ ശിരോലിഖിതങ്ങളെ പഴിച്ച്‌ നിശബ്ദമായി കിഴടങ്ങുന്ന മനുഷ്യന്റെ അവസ്ഥ.

"നിലയറ്റ
കാണാക്കയത്തിലേയ്ക്കോ.....
കനൽ മെത്തയോ
കാരുണ്യമോ കാത്തിരിക്കുന്നതപ്പുറം"

"ചുവടുകൾ" എന്ന കവിതയിലെ വരികൾ നോക്കുക.
"ഈ മൗനമുടയ്ക്കരുത്‌
അടങ്ങിയ അലകടലിന്റെ ഉയരാത്ത
നിലവിളിയാണതിൽ"

എല്ലാം വിലക്കുന്ന വരികൾ മാത്രമാണിതിൽ അതിന്റെ കാരണങ്ങൾ അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.അഗ്നിയാളുന്ന അക്ഷരങ്ങൾ കണ്ണിചേർത്ത്‌ വയ്ക്കുകയാണിതിൽ.അക്ഷരങ്ങളുടെ ചൂട്‌ തീർച്ചയായും നമുക്ക്‌ അനുഭവപെടും ഈ വരികൾ വായിക്കുമ്പോൾ.

"ഇനി കവിത വായിക്കരുത്‌
ചിതയാളിയ നെഞ്ചിലെ ഇണങ്ങാത്ത
വിലങ്ങുകളുടെ തീപ്പെട്ട ഇന്നലകളും
ഇന്നുമാണതിൽ"

സാമുഹികബന്ധം നഷ്ടപെട്ടവർക്ക്‌ ഇവിടം സ്വർഗമാണ്.ചുറ്റുമുള്ളവ എരിഞ്ഞടങ്ങിയാലും താൻ സുരക്ഷിതാനണെന്നവർ വിശ്വസിക്കുന്നു.സമൂഹത്തിന്റെ പുറംമ്പോക്കുകളിൽ ഒളിച്ചു കഴിയുന്നവരാണിവർ,അവരാണ് "ആധുനികതയും കഴിഞ്ഞ്‌"എന്ന കവിതയിലെ വിഷയം.

"ചില്ലു കൂട്ടിലെ മത്സ്യം ചിരിച്ചു
പുഴവറ്റാം...ഇല്ലപകടമൊന്നും
എന്റെയി കൊട്ടാരത്തിൽ"

"സ്മരണസുഖം"എന്ന കവിതയിൽ രണ്ട്‌ പാഠങ്ങളുണ്ട്‌.ഗൃഹാതുരത്വത്തെ വിരൽ തൊട്ടുണർത്തുന്ന ഒരു കവിതയാണിത്‌.മഴയിഴകൊണ്ട്‌ നെയ്ത ഇ കവിത പലതും ഓർമ്മപ്പെടുത്തുന്നു.കവിതയിലെ രണ്ടാം പാഠത്തിലും മഴയുണ്ട്‌.
പക്ഷെ മുൻപാഠത്തിലെ ഇലകുടയ്ക്ക്‌ പകരം കലികാല ജീവിതം വരച്ചിട്ടിരിക്കുന്നു.എങ്കിലും സ്മരണസുഖം അയവിറക്കാൻ പഴയ ബാല്യകൗമാര ജീവിതമാത്രം.
ഹൃദയമില്ലാത്തൊരു സമുഹത്തിന്റെ നഹ്ടങ്ങളുടെ കഥ"നഗരവൃക്ഷം'എന്ന കവിതയിൽ.ഈ കവിത വളരെ ആഴ്ത്തിൽ നമ്മെ ബോധ്യപെടുത്തുന്ന ചില സത്യങ്ങളുണ്ട്‌.നഗരം അധിനിവേശം നടത്തിയ പഴയ ഗ്രാമങ്ങൾ.
ഇവിടെ ഇപ്പൊൾ ബാക്കിയാകുന്നത്‌.

"ജീവിത ശിൽപ്പത്തിന്റ്ര്‌ ശിരസ്സിലേയ്ക്ക്‌
വിഹബീജങ്ങൾ കാഷ്ഠിക്കുന്ന
ഗ്രാമവൃക്ഷത്തിലെ കുയിലുകൾ മാത്രം"


"ഫണം"എന്ന കവിത ഫണം വിടർത്തി നമുക്ക്‌ നേരെ ചീറീയടുക്കുമ്പോൾ അവിശ്വനിയതകൾ കൊണ്ട്‌ തീർത്തലോകത്തെ നല്ല ഹൃദയത്തിനുടമകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആകെ തുകയണ്‌ ഫണം.വിഷമില്ലത്തവയെ തല്ലി കൊന്ന്‌ നാം അട്ടഹസിക്കും.


"അപ്പൊഴും വളൃന്നു മുറ്റിയ... തഴച്ച
പുല്ലിനടിയിൽ
രാജസർപ്പങ്ങൾ സുരക്ഷിതമായിരുന്നു.
ഈ രാജ സർപ്പങ്ങൾ തീർച്ചയായും നമ്മൾ തന്നെ.
"വഴിതെറ്റി വന്ന വയസ്സനെ
പടിയിറക്കി വിട്ട ശേഷം
മുറിയടച്ചിരുന്ന് നാം ചിരിച്ചുവല്ലോ"

"നാട്ടുവിശേഷം" എന്ന കവിതയിൽ ഒരു കൃത്രിമത്വവുംആർക്കും ദർശിക്കാൻ കഴിയില്ല .കാൽപ്പനികതയെയും യാഥാർത്ഥ്യത്തെയുംവേർ പിരിച്ച്‌ എഴുതുന്നത്‌ ഒരു കഴിവു തന്നെയാണ്‌.ഇങ്ങിനെയുള്ള അനേകം കവിതകൾ ഈ പുസ്തകത്തിലുണ്ട്‌.പല വരികളിലേയും വൈകാരികതയുടേ തീവ്രതയളക്കാൻ കഴിയാതെ നാം നിരാശപെടും.
പലപ്പൊഴും ശീർഷകങ്ങളിൽ രക്തം കിനിയുന്നത്‌ നമുക്ക്‌ കാണാം. ചാഞ്ഞുപെയ്യുന്ന കവിതകൾക്ക്‌ മീതെ മുറിവേറ്റ ശീർഷകങ്ങളെന്ന വരികൾ സുധിയിലെ ഭാഷയിലെ വഴക്കം നമ്മെ അറിയിക്കുന്നു.കവിതയെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങൾ ആയി അനുവാചകൻ മാറുകയും പുറം ലോകത്തിലെ അനിഷ്ഠങ്ങളോട്‌ കലഹിക്കാൻ തയ്യാറെടുക്കുകയും ചെയ്യും ഉറപ്പ്‌........
അത്മാവിഷ്ക്കാരമായ രചനകളാണിതിൽ ഏറെയും,അതുകൊണ്ടു തന്നെ പ്രധിരോധത്തിനാണ് മുൻ ഗണനയും.കാൽപ്പനികതയുടെ ധാരമുറിയാത്ത വാക്യങ്ങളിലൂടെ ധ്വനിസാന്ദ്രമായകവിതകളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണിതിൽ.ഗ്രാമ സംസ്കൃതി അടയാളപെടുത്തുന്ന വരികളിൽ കവിയുടെ മൗലികതയുടെ ശക്തി തെളിഞ്ഞു കാണം.
ഇന്നുകളുടെയും നാളെകളുടെയും ആശങ്കകൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന "തീമര ചില്ലകൾ"ഭാഷയും സംഗീതവും കൊണ്ട്‌ സമ്പുഷ്ടമായത്‌ കൊണ്ട്‌ തന്നെ പുതിയ ഒരു വായനാനുഭവം നൽകും തീർച്ച..........

ആശാമോന്‍ കൊടുങ്ങല്ലൂര്‍
ബ്ലോഗ്‌: ലതാന്തം

1 comment:

  1. നല്ല പോസ്റ്റ്. ഈ പോസ്റ്റ് പുസ്തകവിചാരം ഗ്രുപ്പ് ബ്ലോഗിലേക്ക് ചേര്‍ക്കുന്നതില്‍ വിരോധമില്ലെങ്കില്‍ ഒരു മെയില്‍ വഴി അറിയിക്കാമോ?

    ReplyDelete